Posts

പ്രവചനാതീതനായ മനുഷ്യൻ

Image
  പല കാലഘട്ടങ്ങളിലായി വിവാദമായ ഒരുപാട് വിഷയങ്ങളെക്കുറിച്ചുള്ള വാദ-പ്രതിവാദങ്ങൾ ഉയർന്നുവരുന്നതായി കാണപ്പെടാറുണ്ട്. എന്നാൽ വിഷയത്തിന്റെ തീവ്രതക്ക് അനുസരിച്ചു ഇവയെല്ലാം പിന്നീട് ചർച്ചചെയ്യപ്പെടാത്ത എന്തൊക്കെയോ ആയി എവിടേക്കോ പോയ്‌ മറയുന്നു. മനുഷ്യൻ അവന്റെ ദൈനം ദിന ചര്യകളിലേക്കു മുഴുകുന്നു.  മനുഷ്യന്റെ ദൈനംദിന ചര്യകൾ പോലും ഒരു തിരക്കഥ പോലെ എഴുതി തയ്യാറാക്കി ഉണ്ടാക്കിയ ഒരു ശക്തിയെക്കുറിച്ചുള്ള അന്വേഷണത്തിനു ആണ് നമ്മൾ ഇവിടെ തുടക്കം ഇടുന്നത്. ലോകത്തെ മൊത്തമായും, നമ്മൾ ഓരോരുത്തരെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നുള്ള വാദങ്ങൾ പല കാലങ്ങളിൽ ആയി ഉയർന്നു വന്നിട്ടിട്ടുണ്ട്. ഇല്ലുമിനാട്ടി, മട്രിക്സ് എന്നീ വാക്കുകൾ ഒരുപക്ഷെ നമ്മളിൽ പലരും കേട്ടിരിക്കാം. ഈ പേരുകൾ പോലും നമ്മുടെ ചെവികളിൽ എത്താൻപാടില്ല എന്ന് നിബന്ധനയുള്ള ഒരു ശക്തി നമ്മുടെ മുകളിൽ പ്രവർത്തിക്കുന്നുണ്ട്. മട്രിക്സ് !!! ഒരു മനുഷ്യൻ രാവിലെ എണീക്കുന്നത് മുതൽ, രാത്രി അവൻ ഉറങ്ങുന്നത് വരെ, പലപ്പോഴും ഉറക്കത്തിന്റെ സമയത്തു പോലും,  അവൻ/അവൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാൻ കഴിവുള്ള ഒരു ശക്തി. ഒരുപക്ഷെ ഇല്ലുമിനാട്ടി എന്ന് വിളിപ്പേരുള്ള ആശക്ത

മാവേലിക്കൊരു കൊറോണ സ്പെഷ്യൽ കത്ത്

  പ്രിയപ്പെട്ട മാവേലിക്ക്, പാതാളത്തിൽ സുഖമാണെന്ന് കരുതുന്നു. ഇപ്പോൾ പാതാളം അവിടെ ആണോ ഇവിടെ ആണോ എന്ന് സംശയം ഉണ്ട്. കള്ളന്മാരും, ചതിയന്മാരും അല്ല ഇപ്പോഴത്തെ പ്രശ്നം. ഒരു കുഞ്ഞു വൈറസ് ആണ്. മൂക്കും വായും മൂടാതെ അടുത്ത ചെന്നാ അപ്പൊ ചാടിക്കേറും. ഒരു കാര്യത്തിൽ മൂപ്പർ അങ്ങയെപ്പോലെയാണ്. എല്ലാരേം ഒരേപോലെ ആണ് കാണുന്നെ. ഇംഗ്ലണ്ടിന്റെ പ്രസിഡൻ്റ്  ആയാലും ഇവിടത്തെ ബാലസംഘത്തിന്റെ പ്രസിഡൻ്റ്  ആയാലും അടുത്ത് പോയാൽ പെടും. ഈ തവണത്തെ ഓണം കുറച്ച പഴമ നിറഞ്ഞതാണെന്ന് തോന്നുന്നു. മുറ്റത്തെ പൂവും ഇലകളും തന്നെ ആണ് പൂത്തറയിൽ. പിന്നെ, അങ്ങ് ഇപ്പോൾ ഇങ്ങോട്ട് വന്നാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാവും ചിലപ്പോൾ. വീട്ടിൽ ഇരുന്നു ഇരുന്ന്  ഇവിടെ പലരുടെയും വയറു കണ്ടാൽ മാവേലി ആണെന്ന് തെറ്റുധരിക്കാറുണ്ട്. എന്നാൽ ഈ  ഓണത്തിനും മാവേലി ഞങ്ങളെ കാണാൻ വരും എന്നറിയാം. ഞങ്ങൾ കാത്തിരിക്കും. തിരിച്ചു പാതാളത്തിലേക്കു പോവുമ്പോൾ ഈ സാധനത്തിനെ മൊത്തം ആയി അങ്ങ് കെട്ടി  പൊതിഞ്ഞു കൊണ്ട് പോവണമെന്ന് അപേക്ഷിക്കുന്നു. കത്തിന്റെ കൂടെ സാനിറ്റൈസറും, മാസ്കും വെച്ചിട്ടുണ്ട്. വായിക്കുന്നതിനു മുന്നേ മാസ്ക് വെക്കണേ. അങ്ങോട്ട് വന്ന പോസ്റ്മാൻ ശങ്കരേട്ടന് രണ്ടു ദ

വെളിച്ചത്തിനു പുറകെ ഓടിയവർ

കുട്ടിക്കാലം മുതൽ നമ്മൾ കേട്ടുവളർന്നത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു സഞ്ചരിക്കാൻ ആണ്. ഇവിടെ ഇരുട്ട് എന്നാൽ അറിവില്ലായ്മ, മോശം എന്നീ അർത്ഥങ്ങൾ ആണ് സൂചിപ്പിക്കുന്നത് എങ്കിൽ, വെളിച്ചം അറിവ്, ജ്ഞാനം തുടങ്ങി നല്ലതിനെ സൂചിപ്പിക്കുന്നു. എന്നാൽ വെളിച്ചത്തിനു പുറകെ ഓടിയവർ എല്ലാം ജീവിതത്തിൽ വിജയിച്ചിട്ടുണ്ടോ? പ്രകൃതി നമുക്ക് തരുന്ന സന്ദേശം അങ്ങനെ അല്ല! ഒരുപാട് കാലങ്ങൾക്കു ശേഷം ലഭിക്കുന്ന ഒരു മഴ. വരണ്ട മണ്ണിൽ മഴവെള്ളം പറ്റുമ്പോൾ ഉണ്ടാവുന്ന ആ ഗന്ധം. അതൊരു വല്ലാത്ത അനുഭൂതി തന്നെ ആണല്ലേ. എന്നാൽ ആ ഗന്ധത്തിനുള്ളിലൂടെ മണ്ണിനടിയിൽ നിന്നും പറന്നുയരുന്ന മഴപ്പാറ്റകളെ കണ്ടിട്ടില്ലേ. അവർ കാലങ്ങൾ ആയി ഭൂമിക്ക് അടിയിലെ ഇരുട്ടിൽ ജീവിക്കുന്നവർ ആയിരിക്കാം. മഴവെള്ളം മണ്ണിലേക്ക്  ആഴ്ന്നിറങ്ങുന്നതോടെ അവയ്ക്കു നിൽക്കക്കള്ളിയില്ലാതായിത്തീരുന്നു. പല സുഷിരങ്ങിലൂടെ അവർ പുറത്തേക്കു പറന്നുയരുന്നു. അതുവരെ ഇരുട്ടിൽ ജീവിച്ചിരുന്നവർക്ക്‌ വെളിച്ചം ഒരു അത്ഭുതം ആയതുകൊണ്ടാവാം, പിന്നീടങ്ങോട്ട് അവർ വെളിച്ചം തേടി ഓടാൻ തുടങ്ങുന്നത്. നമ്മുടെ വീട്ടിൽ കത്തിച്ചു വെച്ചിരിക്കുന്ന ഇലക്ട്രിക്ക് ലൈറ്റുകൾ, റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ, ക്ഷേത

രണ്ടു പാഠങ്ങൾ

ഇന്ന് ജൂൺ 15 2019 ശനിയാഴ്ച. സമയം രാവിലെ  11 മണി. ഓഫിസിൻ്റെ ഗേറ്റ് ഞാൻ ആണ് തുറന്നത്. ആരും എത്തിയിരുന്നില്ല. ഓഫീസിൽ സ്റ്റേ ആയതിനാൽ അജ്‌മൽ നേരത്തെ എണീറ്റ് വാതിൽ അൺലോക്ക് ചെയ്തിരുന്നു. കേറി റൂമിൽ നോക്കിയപ്പോൾ അവനും നല്ല ഉറക്കത്തിൽ ആണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് ആർക്കും ഇഷ്ട്ടമുള്ള ഒന്നല്ലാത്തതിനാൽ എന്നത്തേയും പോലെ വീട്ടിൽനിന്നു കൊണ്ടുവന്ന ചോറ് അടുക്കളയിൽ വെച്ച് മുകളിലേക്ക് നടന്നു. പതിവ് തെറ്റിക്കാതെ ആദ്യം മൊബൈൽ എടുത്ത് വാട്ട്സ്ആപ്പിലെ സ്റ്റാറ്റസുകൾ നോക്കിക്കൊണ്ടിരുന്നു. ഓരോ കൂട്ടുകാരുടെയും, കുടുംബക്കാരുടെയും മഴക്കാഴ്ച്ചകളും, സെൽഫികളും, ഫുട്ബോൾ വിശേഷങ്ങളുമായി കുറേയേറെ സ്റ്റാറ്റസുകൾ ഉണ്ട്. പക്ഷെ ഒരു സ്റ്റാറ്റസ്. അതെൻ്റെ ഹൃദയത്തിലേക്ക് വല്ലാതങ്ങു തറച്ചു കയറി. സത്യം പറഞ്ഞാൽ അതാണ് ഈ എഴുത്തു ശകലം ഇവിടെ ഇടാൻ എന്നെ പ്രേരിപ്പിച്ചത്. നിവേദ് എന്ന എൻ്റെ കൂട്ടുകാരൻ പോസ്റ്റ് ചെയ്ത ഒരു സ്റ്റാറ്റസ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു. "Two things to remember: Don't make decisions when you're angry and don't make promises when you're happy." അതായത്, ജീവിതത്തിൽ രണ്ടു കാര

വഹീദ - ഒരു പകയുടെ കഥ ( എപ്പിസോഡ് 4 )

അടുത്തുള്ള റൂമില്‍ ഉള്ളവരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ ചവിട്ടി പോളിച്ച് മുറിക്കകത്ത് എത്തുമ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായി കത്തി തീര്‍ന്നിരുന്നു. ഫയര്‍ഫോര്‍സും പോലീസും എത്തി വിദഗ്ത പരിശോദന നടത്തിയെങ്കിലും തെളിവായി ഒന്നും കണ്ടെത്താനായില്ല. മനുഷ്യ ശരീരം കത്തി ഉണ്ടായ ആ പുകക്കുള്ളിലൂടെ വെളുത്തു നല്ല നീളം ഉള്ള ഒരു മനുഷ്യന്‍ ആ മുറിയിലേക്ക് കടന്നു. അയാളുടെ മുഖത്തിന്‍റെ ഭൂരിഭാഗവും മീശയും, താടിയുമാല്‍ മൂടപ്പെട്ടിരുന്നു. വിറങ്ങലിച്ചു നിന്നിരുന്നു ഒരു കൂട്ടം ആളുകള്‍ക്കിടയിലൂടെ ഒരു ഭാവമാറ്റവുമില്ലാതെ ആ മനുഷ്യന്‍ നടന്ന് കത്തിയ ശരീരത്തിനടുത്തെത്തി. കത്തിയെരിഞ്ഞ ആ ശരീരത്തിലെ ഇടതു കണ്ണിനു മാത്രം ഒന്നും സംഭവിച്ചിട്ടില്ല. അയാള്‍ ആ ഇടതു കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. ഏതോ ഒരു അതൃശ്യ ശക്തിയുടെ ഭാവമെന്നോണം, ആരോ അയാളെ ആ കണ്ണിലെ തീഷ്ണതയുടെ ആഴങ്ങളിലേക്ക് വലിച്ചിടുന്ന പ്രതീതി. അയാളുടെ ചുറ്റുമുള്ള ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും മെല്ലെ മാഞ്ഞു പോവാന്‍ തുടങ്ങി. ആ മുറിയുടെ മേല്‍ക്കൂരകളും ചുമരുകളും അഗ്നിയാല്‍ മൂടപ്പെട്ടു. എങ്ങും കറുപ്പ് നിറത്തിലുള്ള പുക. പക്ഷെ ആ മുറിയിലെ ഗന്ധം അവനു സുപരിചിതം ആണ്. "വഹീത!

വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 2)

പുറത്തു നിന്നുള്ള വെളിച്ചം ആ മുറിയില്‍ എത്തിച്ചിരുന്ന രണ്ടു ജനാലകളിലൂടെയും നോക്കുമ്പോള്‍ പുറത്ത് ആകാശത്ത് ഇരുട്ട് മൂടാന്‍ തുടങ്ങുന്നത് കാണാമായിരുന്നു. സൂര്യനെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ആകാശം നിറയെ പടര്‍ന്നു പിടിച്ചു. നിലത്തു വീണു കിടക്കുന്ന അയാളുടെ മുന്നിലേക്ക് ഒരു നിഴല്‍ മെല്ലെ അടുത്തു വന്നു. പേടി കൊണ്ട് വിറങ്ങലിച്ചു നിന്ന അയാള്‍ക്ക് നാവു ചലിപ്പിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. എങ്കിലും, അയാള്‍ തന്‍റെ ശ്വാസകോശത്തിലെ വായു എല്ലാം ഉപയോഗിച്ച്  എന്തോ പറയാന്‍ തുടങ്ങി. "പണത്തിനു വേണ്ടി ചെയ്തു പോ..." പറഞ്ഞു പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ അവന്‍റെ മുന്നില്‍ ആ രൂപം ദൃശ്യമായിരുന്നു. നീല നിറമുള്ള സുന്തരമായ കണ്ണുകളും, കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന മുടിയും ആയ ഒരു സുന്ദരി പെണ്‍കുട്ടി. അവളുടെ ഇടതു വശത്തിനു മാത്രം ആയിരുന്നു ഈ വര്‍ണ്ണനകള്‍ ബാധകം. അവളുടെ വലതു ഭാഗത്തേക്ക്  അവന്‍റെ കണ്ണുകള്‍ ചലിക്കും തോറും ശരീരത്തിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നതായി അവനു അനുഭവപ്പെട്ടു. തീ പൊള്ളലേറ്റ് പാതി വെന്ത മുഖം. ആ ഭാഗത്തെ ആസ്തികളും പൊട്ടിയിട്ടുണ്ട്. അവള്‍ അവനെ തന്നെ നോക്കി നിന്നു.

വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 1)

നഗര മധ്യത്തിലൂടെ കുതിച്ചുപായുന്ന ആംബുലൻസിന്റെ ശബ്ദം കേട്ടാണ്അയാൾ ഉണർന്നത്. പാതി ബോധത്തിൽ കട്ടിലിനരികിൽ ഉള്ള മേശയുടെ മുകളിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് അയാൾ സമയം നോക്കി. പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു. തലേന്ന് രാത്രി സെറ്റ് ചെയ്ത അലാറം ഓൺ ആവാൻ ഇനി 30  മിനിറ്റ് കൂടിയേ ഉള്ളു. ഇനിയും കിടന്നാൽ സമയത്തു എണീക്കാൻ പറ്റില്ലെന്നതുകൊണ്ട് തന്നെ അയാൾ എണീറ്റ് കുളിമുറി ലക്ഷ്യമാക്കി നടന്നു. വെളുത്ത നിറവും, കട്ടി മീശയും ഉള്ള മുപ്പതിനോട് പ്രായം തോന്നിക്കുന്ന ഒരാൾ. നല്ല ഉയരവും അതിനൊത്ത തടിയും ഉണ്ടായിരുന്നു അയാൾക്ക്. മുറിയുടെ ജനാലകൾക്കിടയിലൂടെ താഴെയായി മെയിൻ റോഡ് കാണാമായിരുന്നു. അതൊരു ഫ്ലാറ്റ് ആണ്. സൂര്യ വെളിച്ചം എങ്ങും പരന്നു. ഷർട്ട്, പാന്റ്, ഷൂ എല്ലാം ധരിച്ചു അയാൾ എങ്ങോട്ടോ പോവാൻ ഒരുങ്ങുകയാണ്. നല്ല ശരീര പ്രകൃതി ആയതുകൊണ്ടാവാം ഇട്ടിരിക്കുന്ന വേഷം നന്നായി ചേരുന്നുണ്ട്. അവിടെ അയാൾ മാത്രമേ താമസിക്കുന്നുള്ളു എന്ന് വ്യക്തമായിരുന്നു. ഫ്രിഡ്ജ് തുറന്നു കോഴിമുട്ടയും, ബ്രെഡും എടുത്ത് അയാൾ അടുക്കളയിലേക്ക് നീങ്ങി. അപ്പോഴാണ് മേശപ്പുറത്തു നിന്നും മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. അടുക്കളയിൽ നിന്നും എന്തോ തിന്നു കൊണ്ട് അയാൾ ധൃ